Sunday, July 20, 2008

അധ്യാപകന്റെ ജീവനെടുത്തവര്‍ - മതത്തെ നിന്ദിക്കുന്നു

ഈ സമരനാടകം നീട്ടരുത്‌:ഒഎന്‍വി

തിരു: തണ്റ്റെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ ആത്മബലി അര്‍പ്പിക്കേണ്ടി വന്ന അജ്ഞാതനായ ആ അധ്യാപകണ്റ്റെ ഓര്‍മയ്ക്കുമുമ്പി ശിരസ്സ്‌ നമിക്കുന്നു. പാഠപുസ്തകം മാറ്റണം എന്ന് പറഞ്ഞുള്ള സമരം യഥാര്‍ഥത്തില്‍ പാഠപുസ്തകം മാറ്റുതിനു തന്നെയാണോ? മറിച്ച്‌ ഇന്നത്തെ കേരളസര്‍ക്കാര്‍ മാറണമെന്ന് പച്ചയായി പറയുതിനുപകരം ഉയര്‍ത്തു മുദ്രാവാക്യമല്ലേ ഇത്‌. ഭരണം മാറ്റുന്നതിന് ‌ജനാധിപത്യപരമായ രീതിയുണ്ട്. മറിച്ച്‌ നിന്ദ്യവും നീചവുമായി, അധികാരത്തിനു വേണ്ടി എന്തു ക്രൂരതയുമാകാമെന്ന മനോഭാവത്തിണ്റ്റെ ബാഹ്യലക്ഷണമാണ്‌ പാഠപുസ്തക സമരം. അതില്‍പ്പെട്ടാണ്‌ അധ്യാപകന്‍ തണ്റ്റെ ജീവന്‍ ബലി കൊടുത്തത്‌. സമരക്കാര്‍ മഹാത്മജിയുടെയും നെഹ്‌റുവിണ്റ്റെയും ചിത്രങ്ങള്‍ ക്ളസ്റ്റര്‍ യോഗം ചേര്‍ന്ന ക്ളാസ്‌ മുറിയി വലിച്ചുകീറി എറിഞ്ഞതിണ്റ്റെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. ഈ നാടകം ഇനി നീട്ടരുത്‌. അധ്യാപകണ്റ്റെ ഉയിരെടുത്തുള്ളവിദ്യാഭ്യാസമാറ്റം കേരളത്തിലില്ല. അത്‌ അധികാരമോഹികള്‍ക്ക്‌ മനസ്സിലായില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇതു മറന്നിട്ടില്ലെന്ന് ‌ഓര്‍മിക്കണം-ഒഎന്‍വി പറഞ്ഞു.
ഇത്‌ നൂറിരട്ടി മതനിന്ദ:മഅദനി

കൊച്ചി: സമരത്തിണ്റ്റെ പേരില്‍ പ്രധാനാധ്യാപകനെ കൊന്നത് പാഠപുസ്തകത്തില്‍ ഉണ്ട് എന്ന്‌ പറയുന്നതിനേക്കാള്‍ നൂറിരട്ടി മതനിന്ദയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിപറഞ്ഞു. ഈ സംഭവം ആകസ്മികമല്ല. രാജ്യത്ത്‌ ആണവകരാറിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകള്‍ തിരിച്ചടിയാകും എന്ന് ഭയന്ന് മുസ്ലീം ലീഗ്‌ നടത്തിയ ആസൂത്രിതമായ നീക്കമാണിത്‌. ഈ സംഭവത്തിലെ മതബോധം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വ്യക്തമാക്കണമെന്ന് കൊച്ചിയിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിണ്റ്റെ രാഷ്ട്രീയക്കളിയില്‍ കരുവാകാതെ പാഠപുസ്തകത്തിണ്റ്റെ പേരില്‍ നടത്തുസമരത്തിനി്‌ മതസംഘടനകള്‍ പിന്മാറണം. പാഠപുസ്തകത്തിണ്റ്റെ പേരി പള്ളികളില്‍ പ്രസംഗിച്ചവര്‍ അധ്യാപകണ്റ്റെ വധത്തെക്കുറിച്ച്‌ പ്രസംഗിക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
മാപ്പില്ലാത്ത അപരാധം: സുഗതകുമാരി

തിരു: അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മാപ്പില്ലാത്ത അപരാധമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇങ്ങനെയൊരിക്കലും സംഭവിക്കരുത്‌. ഇത്‌ ഇവിടം കൊണ്ട് അവസാനിപ്പിക്കണം- സുഗതകുമാരി പറഞ്ഞു.
ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

Tuesday, July 15, 2008

റോവന്‍ വില്യംസിന്‌ പിന്നാലെ നിക്കളസ്‌ ഫിലിപ്പ്‌

കാണ്റ്റര്‍ബറി ബിഷപ്പ്‌ റോവന്‍ വില്യംസിണ്റ്റെ വിവാദ പ്രസ്താവനയുടെ ചൂട്‌ കെട്ടടങ്ങും മുമ്പെ, ശരീഅത്ത്‌ നിയമങ്ങളെ പിന്തുണച്ച്‌ ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍ രംഗത്ത്‌. ബ്രിട്ടീഷ്‌ നിയമസംവിധാനത്തില്‍ ശരീഅത്തിന്‌ ഒരു പങ്ക്‌ നിര്‍വഹിക്കാനുണെ്ടന്ന്‌ ലണ്ടന്‍ ഇസ് ലാമിക്‌ കൌണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ ലോര്‍ഡ്‌ ചീഫ്‌ ജസ്റ്റിസ്‌ നിക്കളസ്‌ ഫിലിപ്പ്‌ പറഞ്ഞു. "ശരീഅത്ത്‌ നിയമത്തിണ്റ്റെയോ മറ്റേതെങ്കിലും മതനിയമങ്ങളുടെയോ അടിസ്ഥാനത്തില്‍ ഇരു കക്ഷികള്‍ക്കും സമ്മതമായ തീര്‍പ്പുണ്ടാക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. " തീര്‍പ്പുണ്ടാക്കുന്നത്‌ ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയുടെ ചട്ടങ്ങള്‍ക്കകത്ത്‌ നിന്നുകൊണ്ടായിരിക്കണം എന്നു മാത്രം. ഇപ്പോള്‍ ജൂത വിവാഹമോചനനിയമം ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയുടെ ഭാഗമാണ്‌. ആ സ്ഥാനം ശരീഅത്തിനും നല്‍കാവുന്നതേയുള്ളൂ. മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന വിവാദങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.
ഇസ് ലാമിക ശരീഅത്ത്‌ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇതിണ്റ്റെ പ്രധാനപ്പെട്ട ഒരു കാരണം കല്ലെറിഞ്ഞു കൊല്ലലും ചാട്ടവാറടിക്കലും കൈകൊത്തലുമൊക്കെയാണ്‌ ശരീഅത്തെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ്‌." മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന്‌ മുസ് ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Wednesday, July 9, 2008

ലോകചിന്തകരില്‍ ഇസ് ലാമികധാരകളെ പ്രതിനിധീകരിക്കുന്നവര്‍ മുന്‍പന്തിയില്‍

ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇരുപത്‌ മുന്‍നിര ചിന്തകന്‍മാരിലും ദാര്‍ശനികരിലും പകുതിയോളം വിവിധ ഇസ് ലാമിക ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവര്‍. അമേരിക്കയിലെ ഫോറിന്‍ പോളിസി, ബ്രിട്ടനിലെ പ്രോസ്പെക്ട്‌ എന്നീ മാഗസിനുകള്‍ സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍. ഇരുപത്‌ ലോകദാര്‍ശനികരില്‍ ഒന്നാം സ്ഥാനത്തുള്ളത്‌ തുര്‍ക്കിക്കാരനായ ഫതഹുല്ല ഗുലന്‍ ആണ്‌. മില്യന്‍ കണക്കിന്‌ അനുയായികളുള്ള ഈ ഇസ് ലാമിക പണ്ഡിതന്‍ ഇപ്പോള്‍ താമസം അമേരിക്കയില്‍. അറുപതിലധികം പുസ്തകങ്ങളുടെ കര്‍ത്താവ്‌. ഡോ. യൂസുഫുല്‍ ഖറദാവി മൂന്നാം സ്ഥാനത്താണ്‌. ഈജിപ്തുകാരനായ ടി.വി അവതാരകന്‍ അമൃ ഖാലിദ്‌ ആറും പ്രശസ്ത ഇറാനിയന്‍ തത്ത്വചിന്തകന്‍ അബ്ദുല്‍ കരീം സൊറോഷ്‌ ഏഴും സ്വിസ്‌ പണ്ഡിതന്‍ താരീഖ്‌ റമദാന്‍ എട്ടും സ്ഥാനങ്ങളില്‍. മുസ് ലിം ലോകത്ത്‌ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെടുന്നവരാണ്‌ മറ്റുള്ളവര്‍. നോബല്‍ സമ്മാനം നേടിയ ബംഗ്ളാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ്‌ യൂനുസ്‌, തുര്‍ക്കി നോവലിസ്റ്റ്‌ ഒര്‍ഹാന്‍ പാമൂഖ്‌, പാകിസ്താനില്‍ മുശര്‍റഫിനെതിരെ പടനയിച്ച പ്രഗത്ഭ നിയമജ്ഞന്‍ ഇഅ്തിസാസ്‌ അഹ്സന്‍, ഉഗാണ്ടന്‍ നരവംശ ശാസ്ത്രജ്ഞന്‍ മഹ്മൂദ്‌ മംദാനി, ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ശിറിന്‍ ഇബാദി, ന്യൂസ്‌ വീക്ക്‌ ഇണ്റ്റര്‍നാഷ്നലിണ്റ്റെ എഡിറ്റര്‍ റഫീഖ്‌ സകരിയ്യ എന്നിവരാണ്‌ പട്ടികയില്‍ ഇടം പിടിച്ചത്‌.

മരിയോ വര്‍ഗാസ്‌ യോസ (പെറുവിയന്‍ നോവലിസ്റ്റ്‌), റിച്ചാര്‍ഡ്‌ ഡോകിന്‍സ്‌ (ബ്രിട്ടീഷ്‌ ജീവശാസ്ത്രജ്ഞന്‍), നോം ചോംസ്കി (അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞന്‍, ആക്ടിവിസ്റ്റ്‌), ഉംബര്‍ട്ടോ എക്കോ (ഇറ്റാലിന്‍ നോവലിസ്റ്റ്‌), ബര്‍നാഡ്‌ ലൂയിസ്‌ (ബ്രിട്ടീഷ്‌ ചരിത്രകാരന്‍, ഇസ് ലാം വിമര്‍ശകന്‍), അല്‍ഗോര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), അയാന്‍ ഹിര്‍സി അലി (ഡച്ച്‌ വലത്‌ പക്ഷ രാഷ്ട്രീയത്തിണ്റ്റെ വക്താവ്‌), ഗാരി ഗാസ്പറോവ്‌ (റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുന്‍ ലോക ചെസ്‌ ചാമ്പ്യന്‍), സ്റ്റീഫന്‍ കോള്‍ബര്‍ട്ട്‌ (ടെലിവിഷന്‍ അവതാരകന്‍, അമേരിക്ക) എന്നിവരും ഇരുപതംഗ പട്ടികയില്‍ ഇടം നേടുകയുണ്ടായി. നേരത്തേ നൂറ്‌ പേരുടെ ലിസ്റ്റുണ്ടാക്കി അവരില്‍ നിന്ന്‌ ൨൦ പേരെ തെരഞ്ഞെടുക്കുകയായിരുന്നു. അര ലക്ഷത്തിലധികം പേര്‍ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തു.